About Me

ഇത് എന്റെ ബ്ലോഗല്ല.ഓണ്‍ലൈന്‍ ചിന്തകള്‍ (അധികവും ഫേസ് ബുക്ക് സ്റ്റാറ്റസുകള്‍ )കൂട്ടിവെച്ച ഒരിടം മാത്രം. അനുഭവത്തിന്റെ അമ്ലത ചുവപ്പിച്ചതും സൌഹൃദത്തിന്റെ മഷിപടര്‍ന്ന് നീലിച്ചതുമായ കുറെ കടലാസുകള്‍ മാത്രം. എന്റെ ബ്ലോഗുകള്‍ ഇവയാണ് : ജനലഴി : www.janalazhi.blogspot.com മസാലദോശ : www.masaaladosai.blogspot.com

Saturday, 22 October 2011

മരണവും മഴയും പ്രണയവും ആഘോഷമാകുന്ന ഓണ്ലൈന് ലോകത്തിന്റെ മറ്റൊരു മായികമായ വാക്കാണ് “ഭ്രാന്ത്”.ഭ്രാന്താലയം എന്ന വാക്ക് കൊണ്ട് കേരളത്തിന്റെ സാമൂഹ്യവ്യവസ്ഥയ്ക്കെതിരെ വിവേകാനന്ദന് ക്ഷുഭിതനാവുമ്പൊള് നാറാണത്ത് ഭ്രാന്തനിലൂടെ മലയാളം ആ വാക്കിനെ ജീവിത തത്വങ്ങളിലേക്ക് വിവര്ത്തനം ചെയ്യുന്നു.മധുസൂദനന് നായര് നാറാണത്ത് ഭ്രാന്തന് എന്ന കവിതയിലൂടെ മലയാളികളുടെ മനസ്സിലേക്ക് അക്ഷരങ്ങള് കൊണ്ട് ഭ്രാന്തിന്റെ കിനാവുകള് നിറച്ച് കവിതയുടെ ഉന്മാദം തന്നു.ലോകത്തിലെ പല പ്രതിഭകളും ഭ്രാന്തിന്റെ മാസ്മരിക ലോകത്തില് വിഹരിച്ചവരാണെന്നത് എന് പി സജീഷ് ന്റെ ഉന്മാദം എന്ന പുസ്തകത്തിലൂടെയാണ് ഞാന് പരിചയപ്പെട്ടത്.ഹെമിങ് വേയും,വാന് ഗോഗും,ഡാലിയും എന്തിന് നമ്മുടെ പ്രീയപ്പെട്ട ബഷീര് പോലും ഒരിക്കല് ഭ്രാന്തിന്റെ സ്വാതന്ത്ര്യം ആസ്വദിച്ചവരായിരുന്നു.”Madness is the only freedom in a compltely sane world“ എന്ന് പറഞ്ഞത് ആരായാലും ചങ്ക് തുരന്നു വരുന്ന പച്ച വാക്കുകളെ സമൂഹത്തിന്റെ അബോധമനസ്സിലേക്ക് കുടഞ്ഞെറിയുന്ന സ്വാതന്ത്ര്യം തന്നെ ആണ് ഭ്രാന്ത് എന്ന് ചിലപ്പൊഴെങ്കിലും നമ്മള് തിരിച്ചറിയാതിരിക്കില്ല.പക്ഷെ മലയാളത്തില് ഒരു പക്ഷെ ഏറ്റവും മനോഹരമായി മുറിവേല്ക്കാതെ ഭ്രാന്തിനെ ചിത്രീകരിച്ച വാക്ക് മുരുകന് കാട്ടാക്കടയുടേതാണെന്നു തോന്നുന്നു.പദ്മതീര്ഥക്കുളത്തിലെ ഭ്രാന്തനെ അദ്ദേഹം നോക്കുന്നത് ഇങ്ങനെയാണ് “ബോധവീണക്കമ്പി പൊട്ടിയോന്.മന്തിടംകാല് വലം കാലേറ്റുവാങ്ങിയൊരു വരരുചി പുത്രന്നു പിന്പറ്റിയോന്“ എന്ന്.ബോധവീണക്കമ്പിപൊട്ടിയോന് എന്നതിനേക്കാള് മനോഹരമായി ഭ്രാന്തിനെ പിന്നെങ്ങിനെയാണ് വിളിക്കുക.ബോധം ഒരു സംഗീതമായിരിക്കണം.ഒരു മനോഹരമായ ഗാനം പോലെ.

No comments:

Post a Comment