About Me

ഇത് എന്റെ ബ്ലോഗല്ല.ഓണ്‍ലൈന്‍ ചിന്തകള്‍ (അധികവും ഫേസ് ബുക്ക് സ്റ്റാറ്റസുകള്‍ )കൂട്ടിവെച്ച ഒരിടം മാത്രം. അനുഭവത്തിന്റെ അമ്ലത ചുവപ്പിച്ചതും സൌഹൃദത്തിന്റെ മഷിപടര്‍ന്ന് നീലിച്ചതുമായ കുറെ കടലാസുകള്‍ മാത്രം. എന്റെ ബ്ലോഗുകള്‍ ഇവയാണ് : ജനലഴി : www.janalazhi.blogspot.com മസാലദോശ : www.masaaladosai.blogspot.com

Friday 28 October 2011

ഇനി നമുക്ക് തെങ്ങിനെ കുറിച്ച് പത്ത് വാക്ക് എഴുതാം.തെങ്ങ് നമ്മുടെ ദേശീയ വൃക്ഷമാണ്.പക്ഷെ തെങ്ങില്‍ നിന്ന് കള്ള് ചെത്താമെന്നും അത് കുടിക്കാമെന്നും പറയാതെ തെങ്ങിനെക്കുറിച്ച് പത്ത് വാക്യം പറഞ്ഞു വഞ്ചിച്ച രമേശന്മാഷെ ഞാന്‍ നോട്ടമിട്ടു വച്ചിട്ടുണ്ട്...!!!
കാളയും പശുവുമെല്ലാം അതിന്റെ സ്വാതന്ത്ര്യം ഹോമിക്കപ്പെട്ട ഒരു തലമുറയാണ് .സച്ചിദാനന്ദന്റെ ഇര എന്ന കവിത ഓര്‍ക്കുക “തലകുനിച്ചു ഞാന്‍ നില്‍ക്കുന്നു,കാലിലെ കയറഴിച്ചോളൂ,പാഞ്ഞു പോകില്ല ഞാന്‍” എന്ന്.കാട്ടു പന്നിയെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും കാട്ട് പശു എന്നൊരിക്കലും ഞാന്‍ കേട്ടിട്ടില്ല.ഒരു ജനുസ്സ് അതിന്റെ ജീവിതം മനുഷ്യനിലേക്ക് ചുരുക്കിയിരിക്കുന്നു.നമ്മുടെ നാട്ടില്‍ ഒരു ദിവാകരേട്ടന്‍ ഉണ്ടായിരുന്നു.അവിടെ ഒരു ആരോഗ്യവാനായ കാളയും.ആളുകള്‍ പശുവിനെ പുതിയ തലമുറകളെ സൃഷ്ടിക്കാനായി അയാളുടെ അടുത്ത് കൊണ്ടുവരും.അയാള്‍ വായകൊണ്ട് അവ്യക്തമായ ഒരു ശ്ബ്ദം ഉണ്ടാക്കുമ്പോള്‍ കാളകൂട്ടല്‍ എന്ന പ്രക്രിയ നടക്കുന്നു.പശുക്കള്‍ ലൈംഗികത പോലും നിഷേധിക്കപ്പെട്ട മൃഗങ്ങള്‍ ആണ്.എന്നാല്‍ വിത്തുകാളകള്‍ വികാരങ്ങളെ മനുഷ്യനു വേണ്ടി അടിമപ്പെടുത്തിയ ഏറ്റവും ദാരുണമായ സ്വപ്നങ്ങളുള്ള ഒരു ജീവിയും.

“പ്രണയം തുടര്‍ച്ചയായ ആത്മഹത്യ ആണ്.എന്നാല്‍ രതിയോ കൊലപാതകവും”----എന്‍ എസ് മാധവന്‍
++++++++++++++++++++++++++++++++++++++++++++++++++++++++

ഓണ്‍ലൈന്‍ പ്രണയങ്ങള്‍ പലപ്പോഴും ചിലന്തിവലകളിലേക്കുള്ള ശലഭത്തിന്റെ സഞ്ചാരമാണ്.സുതാര്യമെന്നു തോന്നിപ്പിക്കുന്ന,ഒരു നീര്‍ക്കുമിളയുടെ ഭിത്തിയേക്കാള്‍ കനം കുറഞ്ഞ കെണികള്‍ വലകളായി നമ്മുടെ മുന്നില്‍ രൂപപ്പെടുന്നതറിയാതെ അകലെയുള്ള പൂവുകളിലേക്ക് എത്ര ആകാംക്ഷയോടെയാണ് നമ്മള്‍ കടന്നു ചെല്ലുന്നത്.ഒരു ചിറകനക്കം മതി,അല്ലെങ്കില്‍ ഒരു പിടച്ചില്‍, കയ്യും മനസ്സും മൂടിക്കെട്ടി നമ്മളെ ഇരുട്ടിലേക്ക് കെട്ടിവരിയാന്‍.പിന്നെ ആഴത്തിലേക്ക് നഖങ്ങള്‍ താഴ്ത്തി അവസാനത്തെ തുള്ളിയും ഊറ്റിയെടുക്കുമ്പോഴേക്കും നമ്മളും ഒരു ചിലന്തിയായി രൂപാന്തരപ്പെട്ടിരിക്കും,ഡ്രാക്കുളക്കഥകളിലെ രക്തരക്ഷസ്സുകളെപോലെ.



സുകുമാരന്റെയും ലളിതയുടെയും പ്രണയം നിര്‍ത്താതെ ഓടുമ്പോഴായിരുന്നു ഇടയ്ക്ക് സദാചാര പോലീസ് കൈകാണിച്ചത്. ഫൈന്‍ അടക്കാന്‍ മടിച്ച് അടുത്ത സ്റ്റോപ്പില്‍ ലളിതയെ ഇറക്കിവിട്ട് സുകുമാരന്‍ വണ്ടി തിരിച്ചു.അപ്പോള്‍ വണ്ടീടെ പിറകെ ഓടിക്കൊണ്ട് ലളിത ഉറക്കെ പറയുന്നുണ്ടായിരുന്നു “സുകുമാരേട്ടാ വണ്ടി നിര്‍ത്ത്,ടിക്കറ്റെടുത്തത് കോഴിക്കോട്ടേക്കാ ”
അപ്പോള് രാജകുമാരന് രാക്ഷസനോട് ചോദിച്ചു : "എപ്പോഴും നിങ്ങള് തന്നെ ജയിക്കണം എന്നില്ലല്ലോ ? " (ഒരു അടൂര് ചിത്രത്തിനോട് കടപ്പാട് )