About Me

ഇത് എന്റെ ബ്ലോഗല്ല.ഓണ്‍ലൈന്‍ ചിന്തകള്‍ (അധികവും ഫേസ് ബുക്ക് സ്റ്റാറ്റസുകള്‍ )കൂട്ടിവെച്ച ഒരിടം മാത്രം. അനുഭവത്തിന്റെ അമ്ലത ചുവപ്പിച്ചതും സൌഹൃദത്തിന്റെ മഷിപടര്‍ന്ന് നീലിച്ചതുമായ കുറെ കടലാസുകള്‍ മാത്രം. എന്റെ ബ്ലോഗുകള്‍ ഇവയാണ് : ജനലഴി : www.janalazhi.blogspot.com മസാലദോശ : www.masaaladosai.blogspot.com

Sunday 23 October 2011

കല്യാണം.


അച്ഛനാണ് ബീനയെ ആദ്യം നിര്‍ബന്ധിച്ചത് : “മോളെ പ്രായം ആയി വരികയാണ് നിനക്ക്.വരുന്ന ജൂണ്‍ ഇരുപതിനു ഇരുപത്തി മൂന്ന് വയസ്സ് തികയും.നമുക്ക് കല്യാണോലചന തുടങ്ങാം ..”  

 ബീന തന്റെ വാചകം വീണ്ടും ആവര്‍ത്തിച്ചു : “അച്ഛാ എനിക്കിപ്പൊ കല്യാണം വേണ്ട“

“അപ്പഴേ പറഞ്ഞതാണ് പെണ്ണിനെ അധികം പഠിപ്പിക്കാന്‍ വിടണ്ട എന്ന്.പതിനെട്ടു കഴിഞ്ഞാല്‍ കെട്ടിച്ചു വിടണം.ഇതിപ്പൊ ഡെല്‍ഹീലും മറ്റും പോയി വെല്യ പഠിപ്പൊക്കെ ആയി അച്ചനും അമ്മയും പറേന്നതു കേട്ടാല്‍ മോശമാണെന്നു വരെ തോന്നാറായി അല്ലെ “ പകുതി തന്നോടും പകുതി എല്ലാവരോടും ആയി അമ്മ പറയുകയാണ്.ബാക്കി അമ്മമാര്‍ ഇതില്‍ നിന്നൊരു പാഠം ഉള്‍ക്കൊള്ളട്ടെ എന്നു കൂടി ചിന്തിക്കുന്നുണ്ടാവും അമ്മ.

ബീന വീണ്ടും നയം വ്യക്തമാക്കി :“ എനിക്കിപ്പോ കല്യാണം വേണ്ട”

“എടീ,നീ വല്യ ഫെമിനിസ്റ്റും തേങ്ങയും ഒക്കെ ആയിക്കോ,പക്ഷെ ഒരാഴ്ചക്കുള്ളീ കല്യാണം നടത്തിക്കോളണം.” ഏട്ടനാണ്.തന്റെ കല്യാണം കഴിയാന്‍ കാത്തു നില്‍ക്കുകയാണ് ചേട്ടന്‍.നല്ല നല്ല ആലോചനകള്‍ ഒക്കെ പെങ്ങടെ കല്യാണം കഴിഞ്ഞിട്ടേ നോക്കുന്നുള്ളൂ എന്ന് പറഞ്ഞ്  ഒഴിവാക്കി   നില്‍ക്കുകയാണ് .

ബീന അണുകിടമാറിയില്ല : “ഏട്ടാ,ഞാന്‍ പറഞ്ഞില്ലേ,എനിക്കിപ്പൊ കല്യാണം വേണ്ട”


ഒന്നും നടക്കില്ലെന്ന് മനസ്സിലായ അച്ഛന്‍ പറഞ്ഞു :“ മോളേ നിന്റെ മനസ്സില്‍ ആരെങ്കിലും ഉണ്ടോ ? നീ പറ.എനിക്കീ ജാതീലും മതത്തിലും ഒന്നും വ്യത്യാസമില്ല.ആരായാലും ഞാന്‍ നടത്തിത്തരും”

അച്ചന്റെ ആത്മാര്‍ഥതയില്‍ അവള്‍ക്ക് തെല്ലും സംശയം ഉണ്ടായിരുന്നില്ല.എന്നിട്ടും അവള്‍ പറഞ്ഞു : “അച്ചാ എനിക്കിപ്പൊ കല്യാണം വേണ്ട അച്ചാ “

അച്ഛനും ചേട്ടനുമെല്ലാം നിരുപാധികം പിന്മാറി.അപ്പൊ പ്രണയം അല്ല പ്രശ്നം.പിന്നെ ഇവള്‍ക്കെന്തു പറ്റി.ഒരു ചോദ്യം കൂടി ചോദിക്കാം എന്നു വെച്ച അച്ഛന്‍ അവസാനം ഇങ്ങനെ പറഞ്ഞു : “ അല്ല ബീനേ,പിന്നെ എന്താ നിന്റെ ഉദ്ദേശം”

ബീനയുടെ കണ്ണില്‍ നാണം വന്നു. മലയാളിപ്പെണ്ണിന്റെ  സാമ്പ്രദായിക രീതിയിലുള്ള  തലകുനിച്ചുള്ള ചിരി ചിരിച്ച് അവള്‍ കാല്‍ വിരല്‍ കൊണ്ട് ഗ്രാനൈറ്റ് തറയില്‍ വൃത്തം വരച്ചു.എന്നിട്ടിങ്ങനെ പറഞ്ഞു : “ അച്ഛാ എനിക്ക് കല്യാണം വേണ്ട അച്ഛാ,ലിവിങ് ടുഗതര്‍ മതി “
ഒരു പക്ഷെ ഒരു പ്രണയം ഇല്ലാത്തതു കൊണ്ടാവണം,എനിക്ക് ഇപ്പൊഴും ഒരു കാമുകനായി ജീവിക്കാൻ കഴിയുന്നത്...!!!
ഇടയ്ക്കിടെ ചില "chat"ൽ മഴകൾ...!!മറ്റുചിലപ്പോൾ ഒരു "poke"വെയിൽ...!!!നനഞ്ഞും പടർന്നും നിറഞ്ഞ് നിറഞ്ഞ്....!!!
"ഓർമ്മയിൽ കാടുള്ള മൃഗം എളുപ്പം മെരുങ്ങുകയില്ല.എന്റെ ഓർമ്മയിൽ കാടുകളുണ്ട്." ---സച്ചിദാനന്ദൻ
അമ്മാവന്റെ മോള്‍ക്ക് രണ്ടര വയസ്സ് തികഞ്ഞു.നാളെ ഫേസ്ബുക്കില്‍ ചേര്‍ക്കല്‍ ചടങ്ങാണ്.എല്ലാവരും വരണം...!!!
വീണ്ടും ഒരു ആണ്‍പക്ഷ വിചാരം : “ കാമുകിയും ഭാര്യയും രണ്ട് മഞ്ഞുകട്ടകള്‍ ആണ്..!! ഒന്ന് ലഹരിയായ് എന്റെ ബിയര്‍ ഗ്ലാസ്സിലും മറ്റേത് പനിക്കിടക്കയില്‍ സാന്ത്വനമായ് എന്റെ നെറ്റിത്തടത്തിലും.“ :)
എല്ലാവരും പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയിലുള്ള നിധിയും കണ്ട് കണ്ണ് തള്ളി നിക്കുവാണോ കഷ്ടം..!! ആകെ തൊണ്ണൂറായിരം കോടി അല്ലേ ഉള്ളൂ..!!കേരളത്തിലെ രാജാക്കന്മാര്‍ അഞ്ഞൂറുകൊല്ലം കൊണ്ട് ഉണ്ടാക്കിയതിന്റെ ഡബിള്‍ ,ഏതാണ്ട് ഒരു ലക്ഷത്തി എണ്‍പതിനായിരം കോടി,വെറും അഞ്ചു കൊല്ലം കൊണ്ട് ഉണ്ടാക്കിയതാ തമിഴ്നാട്ടിലെ ഒരൊറ്റ രാജയും കൂട്ടരും..!!!സ്പെക്ട്രം ഭഗവാനെ ,ഭക്തവത്സലാ, ശ്രീ പത്മനാഭന്റെ നിലവറയെക്കാള്‍ സമൃദ്ധമാണല്ലോ നിന്റെ കലവറ..!!
“നിങ്ങള്‍ പറയുന്നത് മുഴുവന്‍ കള്ളമാണെന്നെനിക്കറിയാം” അവള്‍ ഇന്നലെ ചാറ്റിനിടയില്‍ എന്നോട് പറഞ്ഞു .എനിക്കു പറയണം എന്നുണ്ടായിരുന്നു.ഞാന്‍ ഒരു നുണയാണെന്ന്.ഒരു പാട് നിറങ്ങള്‍ പിടിപ്പിച്ച ഒരു നുണ.പക്ഷെ അതിനു മുന്‍പെ അവളുടെ പ്രണയത്തില്‍ നിന്ന് ഞാന്‍ മോചിപ്പിക്കപ്പെട്ടിരുന്നു.
തിരുത്ത് : “ ജീവിതം ” എന്നത് “ തേങ്ങ ” എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ..!! :( :( :(
ഞാന്‍ പോകുന്നു..!! പ്രൊഫൈലിന്റെ നിലവറ ഭദ്രമായി പൂട്ടിയിട്ടിട്ടുണ്ട്...!!!ഇനി അഥവാ വല്ല നിധിയും ഉണ്ടെങ്കിലോ ?
ജോണ്‍ എബ്രഹാം എന്നു കേല്‍ക്കുമ്പോള്‍ മലയാളി ഇപ്പൊള്‍ ഓര്‍ക്കുന്നത് പകുതി പാലക്കാട്ടുകാരനായ മുടി നീട്ടി വളര്‍ത്തിയ ബോളീവുഡ് താരത്തെ ആണ്.അതോടൊപ്പം കുറെ ധൂം മചാലെകളും ബിപാഷയും ഒക്കെ കടന്നു വന്നേക്കാം മനസ്സില്‍.

നമ്മള്‍ നമ്മുടെ പഴയ ജോണിനെ മറന്നു തുടങ്ങിയിരിക്കുന്നു.സാധാരണക്കാരനായി ജീവിച്ച് സാധാരണക്കാരെക്കാളും സാധാരണക്കാരനായി മരിച്ച ജോണ്‍ എബ്രഹാം എന്ന മലയാള സിനിമയുടെ ആ പഴയ ജീനിയസ്സിനെ.

"അമ്മേ എനിക്കിവനെ അറിയാമല്ലോ...”
വാര്‍ത്ത : “എന്‍ട്രന്‍സ് പരീക്ഷാ ഫലം ആദ്യ റാങ്കുകള്‍ ആണ്‍കുട്ടികള്‍ക്ക് “

“എന്‍ട്രന്‍സ് പരീക്ഷാ ഫലം ആദ്യ റാങ്കുകള്‍ മുസ്ലീങ്ങള്‍ക്ക്“ “എന്‍ട്രന്‍സ് പരീക്ഷാ ഫലം ആദ്യ റാങ്കുകള്‍ ഈഴവര്‍ക്ക്“ എന്നിങ്ങനെ വാര്‍ത്തവരുന്നത് ആലോചിച്ചു നോക്കൂ ! ജാതി വിവേചനവും മത വിവേചനവും പോലെ തന്നെ ആണ് മത്സരപരീക്ഷകളില്‍ ഇങ്ങനെ ലിംഗ വിവേചനം ഉണ്ടാക്കുന്നതും.

( ലേബല്‍:മുണ്ടാണ്ടിരിക്കടാ.!ഒരു പണിയുമില്ലാതെ ഓരോന്ന് ചിന്തിച്ച് എടങ്ങാറാക്കല്ലേ ?)
ഇടറിപ്പെയ്തപ്പോള്‍
ഇടയ്കൊരു തുള്ളി
നെറുകില്‍ വീണതാ...!!!

! ! ! ! ! ! ! !
| | | | | | |
! ! ! ! ! ! ! !
| | | | | | |
! ! ! ! ! ! ! !
| | | | | | |
! ! ! ! ! ! ! !

ഞാന്‍ കുതിര്‍ന്നു പോയി...!! :(
ഒന്നും പറയാന്‍ ഇല്ലാത്തപ്പോള്‍ നിശ്ശബ്ദത തന്നെയാണ് ഏറ്റവും നല്ല ഭാഷ...!!! 
ഇന്നലെ പയ്യന്നൂരിലെ അയോധ്യ ഓഡിറ്റോറിയത്തില്‍ വെച്ച് ഹരിപ്രസാദ് ചൌരസ്യയുടെ പുല്ലാങ്കുഴല്‍ കേട്ടു .ചുള്ളിക്കാടിന്റെ "ക്ഷമാപണം" മനസ്സിലേക്ക് വന്നു .

" നിന്റെ ഗന്ധര്‍വന്റെ സന്തൂരി തന്‍ ശതതന്ത്രികള്‍
നിന്‍ ജീവതന്തുക്കള്‍ ആയി വിറ കൊണ്ട്ട്
സഹസ്ര സ്വരോല്‍ക്കരം ചിന്തുന്ന
സംഗീത ശാല തന്‍ വാതിലിലിന്നലെ
എന്റെ തിരസ്കൃതമാം ഹൃദയത്തിന്റെ
അന്ധ ശബ്ദം തലതല്ലി വിളിച്ചുവോ ? "
ചെറുപ്പത്തില്‍ കൂട്ടുകാര്‍ പാടിത്തന്ന “സാറെ സാറെ സാമ്പാറേ“യും,“ജിമിക്ക് ജിമിക്ക് ജാനകി വെള്ളം കോരാന്‍ പോയപ്പൊ“ളും സിനിമക്കാര്‍ കൊണ്ട് പോയി.കയ്യ് നിലത്ത് വെച്ച് പാടി കടം പറഞ്ഞ് കളിച്ച “അരിപ്പൊ തിരിപ്പൊ തോരണി മംഗലം പരിപ്പും പന്ത്രണ്ടാനേം കുതിരെയും“ എടുത്ത് വെച്ച് മറ്റാരോ ആല്‍ബം എടുത്തു.

എന്നാലും നമ്മുടെ പാട്ടൊക്കെ ആരാ കട്ട് കൊണ്ട് പോകുന്നത് ? :(
ഭ്രാന്ത്..!!പ്രണയത്തിനും മരണത്തിനും ഇടയില്‍ പലരും എത്തിപ്പെടുന്നൊരു തുരുത്താണത്.ചങ്കു തുരന്നു വരുന്ന പച്ച വാക്കുകളെ കുടഞ്ഞെറിയുന്ന സ്വാതന്ത്ര്യത്തിന്റെ ഉന്മാദം..!!!
“ഒരുമണിക്കൂര്‍ ഞാനൊന്നുറങ്ങിക്കൊള്ളട്ടെ,
കവിതയുടെ ഇളം നെഞ്ചില്‍ നിന്നും
ഈ കഠാര ഒന്നൂരിയെടുക്കൂ.
ഒരു നിമിഷം ഞാന്‍ ഒന്നുറങ്ങിക്കൊള്ളട്ടെ.
(ഓര്‍മ്മയുടെ കതകുകള്‍
ഭയങ്കര ശബ്ദത്തില്‍
തുറന്നടഞ്ഞു കൊണ്ടിരിക്കുന്നു)“

----- ബാലചന്ദ്രന്‍ ചുള്ളിക്കാട്
 ഇന്നലെ ഒരു സ്റ്റേറ്റ് ബസ്സിലെ വനിതാ കണ്ടക്ടറോട് എനിക്ക് ഏറെ ബഹുമാനം തോന്നി. ഉള്ളിലേക്ക് കയറുന്ന ഓരോ സ്ത്രീകളും പുരുഷയാത്രക്കാരെ അറിയാതെ പോലും സ്പര്‍ശിക്കാതിരിക്കാന്‍ കറന്റ് കമ്പിയുടെ അടുത്ത് പോകുന്നതിനെക്കാള്‍ ഏറെ ജാഗ്രത കാണിക്കുമ്പോള്‍ അവര്‍ എത്ര സ്വതന്ത്രമായാണ് ടിക്കറ്റ് മുറിച്ചുകൊണ്ട് തിരക്കുള്ള ബസ്സിലൂടെ സഞ്ചരിക്കുന്നത്.ആണിനെ മുട്ടിയാല്‍ ഷോക്കടിക്കും എന്നു ചിന്തിക്കുന്ന പെണ്ണുങ്ങള്‍ കൂടിയാണ് കല്പറ്റ നാരായണന്‍ എഴുതിയ പോലെ “അവരുടെ എല്ലാ അവയവങ്ങളും ലൈഗീക അവയവങ്ങള്‍ ആക്കുന്നത്
ഇന്നു കര്‍ക്കിടക വാവ്....!!! മരിച്ചു പോയവരുടെ ഫെയ്സ് ബുക്ക് പ്രൊഫൈലുകള്‍ ഇന്ന് നിങ്ങളെ പോക്ക് ചെയ്താല്‍ അത്ഭുതപ്പെടരുത്....!!!!
വാക്ക് നോമ്പെടുത്തിരിക്കുകയാണ്...!!!ഒരു കവിത കൊണ്ട് മുറിയും വരെ.....!!! നിശ്ശബ്ദമായ വിട...!!! ഒരുമാസം കഴിഞ്ഞ് കാണാം.ഹൃദയപൂര്‍വ്വം നരേന്‍... :)
പണ്ട് ഡെല്‍ഹിയില്‍ ജോലി ചെയ്തിരുന്ന കാലം.ഹരിയാനക്കാരനായ രാജ്കുമാര്‍ എന്നോട് ചൊദിച്ചു “നിങ്ങള്‍ കേരളക്കാര്‍ മത്സ്യം ഭക്ഷിക്കും അല്ലേ “ ഞാന്‍ പറഞ്ഞു “അതെ“.എന്റെ ബംഗാളി സുഹൃത്തിനെ നോക്കി അയാള്‍ പറഞ്ഞു “നല്ല കൂട്ടു തന്നെ.ബംഗാളികളും മത്സ്യം കഴിക്കുമല്ലോ “ ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു : “അതിനെക്കാള്‍ നല്ല കൂട്ട് നമ്മള്‍ രണ്ട് പേരും കമ്മ്യൂണിസ്റ്റുകാരാണ് എന്നതാണ്”

ഈ സൌഹൃദ ദിനം വേദനിക്കുന്ന എന്റെ നല്ലവരായ ബംഗാളി സുഹൃത്തുക്കള്‍ക്ക്...!!!
ഇന്നലെ സുഹൃത്ത് ഒരു കടയില്‍ കയറി ജീന്‍സും കുര്‍ത്തയും വാങ്ങി ഇറങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു : “നീ ജുബ്ബ ഒക്കെ ആക്കി ബുദ്ധി ജീവിയാകാന്‍ പോവുകയാ അല്ലെ ?”

അവന്‍ പറഞ്ഞു :“അല്ലെടാ ഇതെന്റെ വൈഫിനാ,അവള്‍ ബുദ്ധിജീവിയായ കൊണ്ടുള്ള ഒരൊറ്റ ഗുണം ഇതാണ്.ഒരു ഡ്രസ്സ് വാങ്ങിയാല്‍ രണ്ടാള്‍ക്കും ഉപയോഗിക്കാം.ആണായാലും പെണ്ണായാലും ബുജികള്‍ക്ക് ഒരൊറ്റ യൂണിഫോം ആണ്”

വസ്ത്രധാരണത്തിലും സമത്വം കൊണ്ട് വരാന്‍ ഉള്ള ശ്രമം ആയിരിക്കും.എന്തായാലും ബുദ്ധിജീവിയായാല്‍ ഇങ്ങനെ ചില്ലറ ഗുണങ്ങള്‍ ഉണ്ട്.ചിലവ് ചുരുങ്ങിക്കിട്ടും..!!!
പണ്ടത്തെ പ്രണയം..!!പണ്ട് അടുക്കറപ്പുറങ്ങളില്‍ അവന്‍ അവള്‍ക്കോ അവള്‍ അവനോ കൈവിഷം കൊടുത്തതെന്ന് തര്‍ക്കം മുറുകിയിരുന്നു...!!!

ഇന്ന് ലിവിങ് ടുഗതര്‍,കോ ഹാബിറ്റേഷന്‍ തുടങ്ങിയ ഓമനപ്പേരുകളില്‍ മരം ചുറ്റലുകള്‍ മറന്ന് പ്രണയം സൈബര്‍ വസന്തങ്ങളിലേക്ക് ചേക്കേറിയിരിക്കുന്നു. ഒളിച്ചോട്ടങ്ങള്‍ക്കുമീതെ സാങ്കേതികതകയോടൊപ്പം പ്രണയവും കുതിച്ചു ചാടുന്നു.
സത്യം മാത്രം പറയണം എന്നത് ചെറുപ്പം മുതല്‍ ആവര്‍ത്തിച്ച് പഠിപ്പിച്ച ഒരു കല്ലു വെച്ച നുണ ആയിരുന്നു...